Saturday, September 1, 2012

നിഴല്‍വിളിക്കുന്ന്‍

ഈ വഴി മറയുന്ന വളവിന്നുമപ്പുറം
നിഴല്‍വിളിക്കുന്നിന്നു  തണല്‍ പെയ്തുനില്‍ക്കുന്നു
വെയിലുമാകാശവും ഒരുപോലെ  പൊള്ളുന്ന
വേളയില്‍ മാടിവിളിക്കുന്നു സാദരം .

ദുരിതകാലങ്ങള്‍ക്ക്  വിടചൊല്ലിയല്പമീ
നിഴല്‍വിളി ക്കുന്നിന്‍റെ  മടിയില്‍ ഇരിക്കുകില്‍
തണലാകും  ഏതുതകര്‍ന്ന മനസ്സി നും
തളരാതെയേറെ നടക്കുവാന്‍ പിന്നെയും.

ഒരുനാളും അണയാത്ത കിണറൊന്നു  ഹൃദയത്തില്‍
നിധിപോലെ കാക്കുന്നു നിഴല്‍വിളിക്കുന്നെന്നും
ഒരു തടാകത്തിന്‍റെ നീര്‍വേരിലൂടതില്‍ 
നിലയാതെ നിറയുന്നു ദാഹമാകറ്റുവാന്‍.

ഏതുകാലത്തിന്‍റെ കരുണയാ ലാണിവന്‍
നിഴല്‍വിളി ക്കുന്നിന്‍റെ ശിരസ്സില്‍ തൊടുന്നത്
എതുമനസ്സിന്‍റെ നന്മയാല്‍ ആണിന്നും
നിഴല്‍വിളി ക്കുന്നില്‍ തണല്‍ പൂത്തുനില്‍പ്പത് ?

 കിളികള്‍ക്ക് പര്‍ക്കുവാനിടമുണ്ട് ശലഭങ്ങള്‍
പാറി പറന്നിടും ഭയമെതുമില്ലാതെ
 നിഴല്‍വിളി ക്കുന്നിന്‍റെ കഥ ചൊന്നു തന്നിടാന്‍
പഴയോരു മുത്തശ്ശിപ്പാട്ടുണ്ട് കാറ്റിലും.

ഓടിക്കളിക്കുന്ന കുട്ടികള്‍ക്കല്‍പ്പവും
കലഹമേയില്ലമ്മ ചേര്‍ത്തു നിര്‍ത്തുന്നപോല്‍
മേയാന്‍ വരുന്ന കിടാങ്ങള്‍ക്കു പോലുമി
 നിഴല്‍വിളി ക്കുന്നില്‍ കുറുമ്പില്ല  ശാട്യവും .

വാളേന്തിയെത്തുന്ന  ക്രൂരയുവക്കള്‍ക്കും
വാളോങ്ങിയലറു വാന്‍  ആകില്ല നിശ്ചയം .
ഖോരവനത്തിലെ ക്രൂരരാജവിനും
നിഴല്‍വിളി ക്കുന്നിതില്‍ ചെറുപൂവുപോല്‍ നിറം.

വരുമിവിടെ അന്യോന്യം ഏകുവാന്‍ തീവ്രമാം
ജീവിതത്തിന്‍റെതാം  മാലുകള്‍ കോര്‍ക്കുവാന്‍
നിഴല്‍വിളി ക്കുന്നിതില്‍ വന്നുപോകുന്നവര്‍
നിറവാര്‍ന്ന മോഹങ്ങളൊത്താണ്   പോവുക.

 നിഴല്‍വിളി ക്കുന്നിലേ ക്കാ ഇനി  എത്തുവാന്‍
വരുമേറെയാളുകള്‍ എന്നത് നിശ്ചയം
ഭീതി നിറഞ്ഞ മനസ്സുകള്‍ എങ്ങനെ
സാന്ത്വനം തേടി വരാതെയിരിക്കുക  .

നിഴല്‍വിളി ക്കുന്നിന്‍റെ ഹൃദയം പിടയുന്നു
അതിരുകള്‍ക്കപ്പുറം അലമുറകേള്‍ക്കവേ
നിലവിളിക്കുന്നുകള്‍ ഇല്ലാതെയാകുവാന്‍
നിഴല്‍വിളി ക്കുന്നിന്‍റെ  തണലേറ്റ് പോകണം .

നിഴല്‍വിളി ക്കുന്നുകള്‍ ഏറെയുണ്ടാകുവാന്‍
മഴുവെറിഞ്ഞ്  ഒന്നിച്ചു ചേരണം കയ്യുകള്‍
നിലവിളിക്കുന്നുകള്‍ ഇല്ലാതെയാകുവാന്‍
നിഴല്‍വിളി ക്കുന്നുകള്‍ മനസ്സിലു ണ്ടാവണം.

നിലവിളിക്കുന്നിലേക്കെത്തുന്നു  പിന്നെയും
പക്ഷികള്‍ മാലാഖമാരം കുരുന്നുകള്‍
അവരെയും നോക്കി നാം നിക്കുമ്പോള്‍ ഉള്ളിലും
നിലവിളിക്കുന്നുഗ്ര  നനവായ് തളിര്‍ത്തിടും .

No comments:

Post a Comment