Saturday, April 25, 2009

ചെതുമ്പല്‍

കാലില്‍ ഉറുമ്പ് കടിച്ചത് പോലെ
വരുന്നുണ്ടോര്‍മ്മകള്‍
ചിരി പല വഴികളിലൂടെ
മറച്ചീടുവതിന്നിരയുടെ കാലം.

ചുട്ട കിനാവുകള്‍ പ്രാണനില്‍ നിന്നും
പതറിയകന്നും
കാണാമെന്ന മൊഴിയിലൊടുങ്ങിയ
സൌഹൃദജാലം
പലവിധ നിഴലുകള്‍ നീണ്ടകലുന്ന
രാത്രിയില്‍ നിന്നും
തൊട്ടു വിളിക്കും ശാന്തത മറവിയി-
ലമര്‍ന്നിടുവോളം
പറയാതെവിടോ കാത്തവ
തനിയെ വെളിയില്‍ വരുമ്പോള്‍
ചിലരുടെ വിരലുകള്‍ ചുണ്ടിന്‍ മീതെ
അറിയാതെത്തും
പോവുക ദൂരേക്കാരെയും
വന്നൊട്ടീടാതെ
മൂര്‍ച്ചയില്‍ നിന്നുമൊളിച്ചിട്ടവ-
യിനി ഇരയാകാതെ.

2 comments: