Saturday, June 9, 2012

കോട്ടേ കായലിന് ഒരു അക്ഷര പൊതി

കടലമ്മ കാണാതെ
മഴയുടെ കുഞ്ഞുങ്ങള്‍
ഉറങ്ങാന്‍ വരാറുണ്ട് ,
എട്ടമീനുകള്‍ക്ക്
കഥ പറഞ്ഞു കൊടുക്കാറുണ്ട് .
ഇരണ്ടകള്‍
പരലുകള്‍ക്ക്‌ പിന്നാലെ
മുങ്ങാങ്കുഴിയിട്ട്
മന്ത്രികരകാറുണ്ട് .

അമ്പലപ്പടവിറങ്ങി
കുരങ്ങന്‍മാര്‍
കണ്ണാടി നോക്കാറുണ്ട് .
കുട്ടികള്‍
നീന്തി തുടിക്കാറുണ്ട് .

ഒരാള്‍
കരയില്‍
ചെടികള്‍
നാട്ടു വളര്‍ത്താറുണ്ട് .

അന്തിവെയില്‍പ്പരപ്പിലൂടൊരു
പൊന്മാന്‍
പാറി ഇറങ്ങുമ്പോള്‍
സ്വര്‍ണ ജലത്തില്‍
ചിരിക്കുന്ന
സൂര്യനെ
കൊഞ്ഞനം കുത്താറുണ്ട്
ഏതോ ഒരു പെണ്‍കുട്ടി .

ബാല്യ കൌമാരങ്ങളില്‍
നിസ്സാറൊത്തു
ചെറു കല്ലുകൊണ്ട്
കൊഞ്ച് തെറിപ്പിച്ചിട്ടുണ്ട്
ഉല്‍ക്കമഴ കണ്ടൊരു
പതിരവ് കടന്നിട്ടുണ്ട് .

ഒരുവനും ലഹരിക്കും ഒപ്പം
കവിതകൊണ്ടിരുന്നിട്ടുണ്ട്  .

കൂട്ട് നിന്ന കുന്നുകള്‍
കളവു പോകാറുണ്ട്
കൊട്ടേ കായല്‍
ഇടയ്ക്കൊക്കെ
വറ്റി വരളാറുണ്ട്
എങ്കിലും എത്രപേര്‍
പ്രാണ ജലം
തൊട്ടെടുക്കാറുണ്ട്

എത്ര കാലങ്ങള്‍ താണ്ടി
പുനര്‍ജനിയേകുന്നുണ്ട്
ഒറ്റജന്മം കൊണ്ട്
മരണ ഭയമില്ലാതെ
എന്നേലും എത്തേണ്ട
നൂറു ജന്മങ്ങളെ
കത്തുകിടക്കുണ്ട്
ഇവള്‍ മൃത്യുഞ്ജയ
എന്റെ ശാസ് താംകോട്ട തടാകം !

2 comments:

  1. ശാസ്താംകോട്ടക്കായല് ഒരു പാടു കഥകളുടെ ഉറവിടം.ഓരോന്നായി പകര്ത്താവുന്നത്.നന്നായി സങ്‍.

    ReplyDelete